പാട്ന: യുവാവിന്റെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് സുഹൃത്തുകള്‍. ബിഹാറിലെ ബാരാ ബസന്തപൂര്‍ സ്വദേശിയായ മോഹന്‍കുമാര്‍ എന്ന ചോതക് (20) ആണ് ക്രൂരകൃത്യത്തിനിരയായതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.

കൂലിപ്പണിക്കാരനായ ചോതക് പണിയെടുത്തതിന്റെ കൂലിയായി കിട്ടേണ്ട 500 രൂപ ചോദിച്ചതാണു പ്രകോപനമായതെന്നാണ് വിവരം. ബുധനാഴ്ച രാത്രി ഒപ്പം ജോലി ചെയ്യുന്ന യുവാവ് വീട്ടിലെത്തിയാണ് 20കാരനെ കൂട്ടിക്കൊണ്ടുപോയത്. ഒരു പാര്‍ട്ടിയുണ്ടെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണു കൊണ്ടുപോയതെന്ന് ചോതകിന്റെ സഹോദരന്‍ രാധാ സിങ് വെളിപ്പെടുത്തി.

രാത്രി ഏറെ വൈകിയിട്ടും തിരിച്ചുവരാതായതോടെ സംശയം തോന്നി ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഒടുവില്‍ പിറ്റേന്നു രാവിലെ നാട്ടിലെ ഒരു കൃഷിസ്ഥലത്ത് സഹോദരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് രാധാ സിങ് പറഞ്ഞു. രണ്ടു കണ്ണും ചൂഴ്ന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. കഴുത്തില്‍ പാടുകളുമുണ്ടായിരുന്നു. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും ഭോജ്പൂര്‍ എസ്.പി പ്രമോദ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *