ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. 1984 നവംബറില്‍ ഡല്‍ഹി സരസ്വതി വിഹാറില്‍ ഒരു കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി കണ്ടെത്തിയത്.

ഈ മാസം 18ന് കേസില്‍ ശിക്ഷ വിധിക്കും. നിലവില്‍ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുകയാണ് സജ്ജന്‍ കുമാര്‍. ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവരാണ് 1984 നവംബര്‍ ഒന്നിന് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *