ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ റുവാങ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വടക്കന്‍ സുലവേസി പ്രവിശ്യയിലെ 800ഓളം പേരെ ഒഴിപ്പിച്ചു. റുവാങ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതം ചൊവ്വാഴ്ച മുതല്‍ മൂന്നിലേറെ തവണ പൊട്ടിത്തെറിച്ചു. ഇതേതുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍.

രാജ്യത്ത് സമീപകാലത്തുണ്ടായ ഭൂകമ്പങ്ങളാണ് പൊട്ടിത്തെറിക്ക് കാരണമെന്നും തുടര്‍ന്നും സ്ഫോടനത്തിനുള്ള സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ദ്വീപ് നിവാസികള്‍ സ്ഥലം ഒഴിയണമെന്നും അധികൃതര്‍ അറിയിച്ചു. പര്‍വതത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിലക്കി. 838 പേരാണ് ദ്വീപിലെ ആകെയുള്ള താമസക്കാര്‍, ഇവരെയെല്ലാം തൊട്ടടുത്തുള്ള ദ്വീപിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *