മലപ്പുറം: കരിപ്പൂരിൽ പേനയുടെ ലീഫിനുള്ളിലും ശരീരത്തിലും വസ്ത്രത്തിലും കടത്താൻ ശ്രമിച്ച സ്വർണവുമായി മൂന്ന് പേർ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ദുബായിൽനിന്നും എയർ ഇൻഡ്യാ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ മലപ്പുറം കെ.പുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31)ആണ് പിടിയിലായത്. ഇയാൾ കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാലു ബോൾ പോയിന്റ് പേനകൾ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചന നടത്തിയപ്പോൾ റീഫിലിനുള്ളിൽ സ്വർണ റോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം രണ്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന 42 ഗ്രാം തൂക്കമുള്ള നാലു സ്വർണറോഡുകളാണ് പിടിടിയത്. രണ്ടാമത്തെ കേസിൽ എയർ ഇൻഡ്യാ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ ബേലികോത്ത് ഷാനവാസിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഇയാളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഷാനവാസ് ധരിച്ചിരുന്ന പാന്റ്സിനും അടിവസ്ത്രത്തിനും അസാമാന്യ ഭാരം തോന്നി. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഷാനവാസിന്റെ പാന്റ്സും അടിവസ്ത്രവും സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെന്ന് കണ്ടെത്തിയത്.