
വ്യാജ ബോംബ് ഭീഷണിയിൽ വലഞ്ഞത് പൊലീസും ബോംബ് സ്ക്വാഡും.
തിരുവനന്തപുരം വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് വെച്ചിട്ടുണ്ട് എന്ന് ഇ.മെയിൽ സന്ദേശം ലഭികുക്കായിരുന്നു.വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തി. തലസ്ഥാനത്തെ മൂന്നു നക്ഷത്ര ഹോട്ടലുകൾക്ക് ഇന്നലെ ബോംബ് ഭീഷണിയുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ ഹിൽട്ടൻ, ഗോകുലം ഗ്രാന്റ്സിന്റെ ആക്കുളത്തെയും കോവളത്തെയും ഹോട്ടലുകൾ എന്നിവയ്ക്കാണു ബോംബ് ഭീഷണി ഉണ്ടായത്.ഹോട്ടൽ ഹിൽട്ടനിൽ കന്റോൺമെന്റ് പൊലീസും ആക്കുളത്തെ ഹോട്ടലിൽ തുമ്പ പൊലീസും കോവളത്തെ ഹോട്ടലിൽ കോവളം പൊലീസും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയായിരുന്നു പരിശോധന. അത്യാഹിതം ഉണ്ടായാൽ നേരിടാൻ അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകളെയും സജ്ജമാക്കിയിരുന്നു.