കൊളാവിയില്‍ അനധികൃത വഴിവെട്ട് തടയാന്‍ ശ്രമിക്കവെ യുവതിയെ ആക്രമിച്ച സംഭവത്തിൽ മുപ്പതോളം പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ലിഷ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ന്റെ അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നത് കണ്ട ലിഷ പണി തടസപ്പെടുത്തി. റോഡ് നിര്‍മാണത്തിനായി ലോറിയില്‍ കൊണ്ടുവന്ന മണ്ണ് പുരയിടത്തിലിറക്കാന്‍ ശ്രമിച്ച സംഘത്തെയും തടഞ്ഞു. ലിഷയും അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വാക്കുതര്‍ക്കത്തിനിടെ മണ്‍വെട്ടിയുപയോഗിച്ച് സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് ലിഷയുടെ മൊഴി.
