തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നത് സ്ഥിരീകരിക്കാതെ ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ.
അന്തിമമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോൾ പുറത്ത് വരുന്നത് ഊഹാപോഹം മാത്രമാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞു. . സിപിഐഎമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് നടപടി ക്രമങ്ങളുണ്ട്. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു.
നേരത്തെ, സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം പുറത്തിറങ്ങിയ മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. അരുണ്‍ കുമാര്‍ ആണോ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് ആലോചനകള്‍ തുടരുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പറഞ്ഞു.
തൃക്കാക്കരയില്‍ ഉമ തോമസിന് എതിരാളിയായി അഡ്വ. കെ എസ് അരുണ്‍ കുമാര്‍ വരുമെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയത്. സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് അരുണ്‍ കുമാര്‍. ഡിവൈഎഫ്ഐ നേതാവായിരുന്ന അരുണ്‍ കുമാര്‍ കെ റെയില്‍ സംവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അവതരിപ്പിച്ചതിലൂടെ വളരെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാദ്ധ്യക്ഷനാണ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമാണ്.
