ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ വനിതയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തി 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഷെല്ലി സ്വര്‍ണം സ്വന്തമാക്കി. 35കാരിയായ ഷെല്ലിയുടെ അഞ്ചാം ലോക അത്‌ലറ്റിക് സ്വര്‍ണമാണ് ഇത്. 2009, 2013, 2015, 2019 എന്നീ വര്‍ഷങ്ങളിലും താരം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. മെഡലുകള്‍ തൂത്തുവാരി വനിതാ 100 മീറ്ററിലെ ആധിപത്യം ജമൈക്ക നിലനിര്‍ത്തി.

ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്സണ്‍ (10.73 സെക്കന്റ്) വെളളിയും, ഒളിമ്പിക് മെഡല്‍ ജേതാവുകൂടിയായ എലൈന്‍ തോംസണ്‍ വെങ്കലവും നേടി. വിജയത്തോടെ അത്ലറ്റിക്സ് ചാംമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ മൂന്ന് മെഡലുകളും നേടുന്ന ആദ്യ രാജ്യമെന്ന് നേട്ടവും ജമൈക്ക സ്വന്തമാക്കി.

നേരത്തെ നടന്ന പുരുഷന്മാരുടെ 100 മീറ്റര്‍ മത്സരത്തിലെ മൂന്ന് മെഡലുകളും അമേരിക്ക നേടിയിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മിന്നും പ്രകടനമായിരുന്നു അമേരിക്ക കാഴ്ച്ചവെച്ചത്. ഫ്രഡ് കെര്‍ലി 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വേഗമേറിയ താരമായത്. 9.88 സെക്കന്‍ഡുമായി മാര്‍വിന്‍ ബ്രേസി വെള്ളിയും 9.88 സെക്കന്‍ഡുമായി ട്രെയ്വോണ്‍ ബ്രോമെല്‍ വെങ്കലവും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *