തിരുവനന്തപുരം: നിയമസഭയിലേക്ക് കെ.എസ്.യു നടത്തിയ അവകാശപത്രിക മാര്‍ച്ച് അക്രമാസക്തം. മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ശക്തമായ ജലപീരങ്കിയില്‍ ഒരു കെ.എസ്.യു പ്രവര്‍ത്തകന് കാലില്‍ പരിക്കേറ്റു. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പരിക്കുണ്ട്.

തുടര്‍ന്ന് നടത്തിയ ലാത്തിച്ചാര്‍ജില്‍ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് അടിച്ചോടിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ആദര്‍ശിനും സംഭവത്തില്‍ പരിക്കേറ്റു.

പ്ലസ് വണ്‍ സീറ്റെണ്ണം വര്‍ദ്ധിപ്പിക്കുക, ഇ-ഗ്രാന്‍ഡ് വിതരണം കൃത്യമാക്കുക, സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കുക, ബസ് കണ്‍സഷനില്‍ കൃത്യമായ ഇടപെടല്‍ നടത്തുക , നാലുവര്‍ഷ ഡിഗ്രി മുന്നൊരുക്കം ഇല്ലാതെ നടപ്പിലാക്കിയതിന്റെ പിഴവുകള്‍ പരിഹരിക്കുക, സര്‍ക്കാര്‍ കോളേജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അവകാശപത്രിക മാര്‍ച്ച്.

Leave a Reply

Your email address will not be published. Required fields are marked *