വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ലെന്നൊരു പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ കുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് ഇതിനോട് പ്രതികരിച്ചിരുന്നു. അല്ലാതെ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്‌കൂളുകള്‍ മിക്സഡ് ആക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണ്. സ്‌കൂളുകളില്‍ സഹപഠനം തുടങ്ങുന്നതില്‍ നിലപാട് എടുത്തിട്ടുണ്ട്. അതില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ശിവന്‍കുട്ടിയും പ്രസ്താവന നടത്തിയിരിക്കുന്നത്.

അതേസമയം സര്‍ക്കാരിന്റെ അഭിപ്രായം മാറിയതില്‍ സന്തോഷമുണ്ടെന്ന് സമസ്തയും പ്രതികരിച്ചു. സര്‍ക്കാര്‍ മുന്‍നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ട്. ഇനിയും പലതും തിരുത്താനുണ്ട്. മുപ്പതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ഇക്കാര്യം സംസാരിക്കുമെന്നും സമസ്ത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *